മരിച്ചത് സർക്കാർ ജോലി ലഭിച്ച ദിവസം; നൊമ്പരമായി ദർശന

06:39 PM Jul 25, 2023 | Deepika.com
വയനാട്: വെണ്ണിയോട് അഞ്ച് വയസുകാരി മകൾക്കൊപ്പം പുഴയിൽ ചാടിയ ദർശനയ്ക്ക് മരണദിവസം തന്നെ സർക്കാർ ജോലി ലഭിച്ചുവെന്ന അറിയിപ്പ് വന്നത് നാടിനും ബന്ധുക്കൾക്കും നൊമ്പരമായി. ഏറെ നാളായി കാത്തിരുന്ന സര്‍ക്കാര്‍ ജോലി ലഭിച്ചതറിയാതെയാണ് യുവതി വിടവാങ്ങിയത്.

കഴിഞ്ഞ 13-നാണ് വിഷം കഴിച്ച ശേഷം മകൾ ദക്ഷയ്ക്കൊപ്പം നാല് മാസം ഗർഭിണിയായിരുന്ന ദർശന വെണ്ണിയോട് പുഴയിൽ ചാടിയത്. കുത്തൊഴുക്കിൽ കുഞ്ഞ് ഒഴുകിപ്പോയെങ്കിലും ദർശനയെ പ്രദേശവാസിയായ യുവാവ് രക്ഷിച്ച് കരയ്ക്ക് കയറ്റിയിരുന്നു.

എന്നാൽ വിഷം കഴിച്ചതിനാൽ യുവതി പിറ്റേന്ന് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. പുഴയിൽ ചാടിയ നാലാം ദിവസമാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുക്കാനായത്.

ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണ് യുവതി കുഞ്ഞിനൊപ്പം ജീവനൊടുക്കിയതെന്ന് ആരോപിച്ച് ദർശനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ ഭർത്താവിനും വീട്ടുകാർക്കുമെതിരേ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.

ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഇവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ദര്‍ശനയുടെ ബന്ധുക്കളില്‍നിന്ന്‍ പോലീസ് വിശദമായി മൊഴി എടുത്തിരുന്നു.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നത്. ഭര്‍ത്താവും ഭര്‍തൃപിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ജീവനൊടുക്കിയത്.