മുട്ടില്‍ മരംമുറി: വനംവകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപ്പെടുമായിരുന്നെന്ന് മന്ത്രി

12:11 PM Jul 25, 2023 | Deepika.com
കോഴിക്കോട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ച് രക്ഷപ്പെടുമായിരുന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. പ്രത്യേക സംഘം (എസ്ഐടി) കേസ് അന്വേഷിച്ചതിനാല്‍ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കമുള്ള കുറ്റങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഒരു സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍നിന്ന് വ്യാപകമായി മരങ്ങള്‍ മുറിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണം.

വനംവകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കില്‍ വനനിയമം അനുസരിച്ച് 500 രൂപ പിഴയും ആറ് മാസം തടവുമാകും പരമാവധി ശിക്ഷ ലഭിക്കുമായിരുന്നത്. എന്നാല്‍ തങ്ങള്‍ അതല്ല ആഗ്രഹിച്ചത്.

പ്രതികള്‍ കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ പഴുതുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.