ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ 18 പേര് അറസ്റ്റിലായി. ബിജെപി മഹിളാ മോര്‍ച്ചയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരാണ് പിടിയിലായത്.
സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ പ്രദേശത്ത് ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്. ടുറായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഓഫീസുണ്ടായിരുന്ന സമയത്ത് നടന്ന ആക്രമണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
സാംഗ്മയുടെ ടുറാ മേഖലയിലെ ഓഫീസിന് നേര്‍ക്കാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. കല്ലേറിലും ആക്രമണത്തിലും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമായി ടുറായെ നിശ്ചയിക്കണമെന്നും സര്‍ക്കാര്‍ ജോലികളില്‍ സംവരണം വേണമെന്നും ആവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം നടത്തിവരുന്ന ഗാരോ മലനിവാസികളുടെ സംഘടനയാണ് അതിക്രമം നടത്തിയത്.
സമരക്കാരുമായി സാംഗ്മ ഓഫീസിന് വെളിയില്‍ വച്ച് സംസാരിക്കുന്നതിനിടെ കല്ലേറ് ആരംഭിക്കുകയായിരുന്നു.
മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസ് ആക്രമണം; 18 പേര് അറസ്റ്റിൽ
12:37 PM Jul 25, 2023 | Deepika.com