പിടികിട്ടാപ്പുള്ളി 13 വർഷത്തിനുശേഷം പിടിയിൽ

06:17 AM Jul 25, 2023 | Deepika.com
ഹരിപ്പാട്: മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. നിരണം മുണ്ടനാരിയിൽ വീട്ടിൽ അജേഷ് ആണ് പിടിയിലായത്.

2010 ൽ ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിനു ശേഷം കോടതിയിൽ ഹജരാകാതെ മുങ്ങി നടക്കുകയിരുന്നു.

ഹരിപ്പാട് എസ്എച്ച്ഒ ശ്യംകുമാർ നിർദേശാനുസരണം ഇയാളെ പുളിക്കീഴ് പോലീസിന്‍റെ സഹായത്തോടെ സിപിഒമാരായ കിഷോർ, രതീഷ് ബാബു എന്നിവർ ചേർന്ന് പുളിക്കീഴ് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.