കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച സ്നേഹം; മുഖ്യമന്ത്രിയെ ഒപ്പമിരുത്തി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സുധാകരൻ

08:12 PM Jul 24, 2023 | Deepika.com
തിരുവനന്തപുരം: തനിക്ക് നേരെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. തലസ്ഥാനത്ത് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.

വെറുപ്പിന്‍റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹത്തെ തികഞ്ഞ ഗാന്ധിയനായി താന്‍ കരുതുന്നുവെന്നും സുധാകരൻ പറഞ്ഞു.

തരംതാണ രീതിയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ ഒരിക്കല്‍പ്പോലും ഉമ്മന്‍ ചാണ്ടി മോശമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒരു വലിയ ഉത്തരവാദിത്വം ഞങ്ങളെ എല്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉമ്മന്‍ ചാണ്ടിയാകുക എന്നതായിരിക്കണം എല്ലാ പൊതുപ്രവര്‍ത്തകരുടെ ലക്ഷ്യവും സ്വപ്‌നവും.

തന്‍റെ ജില്ലയായ കണ്ണൂരില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്ക് കല്ലേറുണ്ടായ സംഭവം വലിയ ഞെട്ടലായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഒരു കടല്‍ത്തിര പോലെ ഇളകിമറിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒരു സ്‌നേഹ വടി നീട്ടി അതിനെ തടഞ്ഞെന്നും സുധാകരൻ കൂട്ടിച്ചേർത്തു.