ഡോക്ടറെയും വനിതാ സുഹൃത്തിനെയും അശ്ലീലം പറഞ്ഞ സംഭവം; രണ്ടുപേര്‍ പിടിയില്‍

08:09 PM Jul 24, 2023 | Deepika.com
കോഴിക്കോട്∙ ഡോക്ടറെയും വനിതാ സുഹൃത്തിനെയും കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയും അശ്ലീല ആംഗ്യം കാണിച്ച് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കൂർ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കൽ സജീഷ് കുമാർ എന്നിവരാണ് പിടിയിലായത്.

ഹജ്‌നാസ് സ്വർണക്കടത്ത് കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറും വനിതാ സുഹൃത്തും കാറിൽ വരുമ്പോൾ അരയിടത്ത് പാലത്തിനു സമീപം വച്ചാണ് ഇവർ തടഞ്ഞത്. തുടർന്ന് മോശം പദപ്രയോഗങ്ങളിലൂടെയും അശ്ലീല ആംഗ്യങ്ങളിലൂടെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ. ബൈജുവിന്‍റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഡോക്ടറുടെ കാർ തടഞ്ഞ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്‍റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.