കലാപം കെട്ടടങ്ങുന്നില്ല;ചുരാചന്ദ്പുരില്‍ സ്‌കൂളിന് തീയിട്ടു, ബിഷ്ണുപുരില്‍ സ്ത്രീയ്ക്ക് വെടിയേറ്റു

11:37 AM Jul 24, 2023 | Deepika.com
ഇംഫാല്‍: മണിപ്പുർ ഇനിയും ശാന്തമായിട്ടില്ല. മൂന്ന് മാസത്തോളമായി തുടരുന്ന വംശീയ കലാപവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടരുന്നു.

കഴിഞ്ഞദിവസം നടന്ന അക്രമങ്ങളില്‍ ഒരു സ്ത്രീയ്ക്ക് വെടിയേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയില്‍ ആണ് സംഭവം.പരിക്കേറ്റ ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണിപ്പുരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ ചുരാചന്ദ്പുരില്‍ ഒരു സ്‌കൂളിന് അക്രമികൾ തീയിട്ടു.

പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ 1.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു.

മേയ് മൂന്നിന് കുക്കി മേയ്തേയ് വിഭാഗങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായി. കലാപത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരാജയമാണെന്ന ആക്ഷേപം ശക്തമാണ്.