17-21, 21 -13, 21 -14 എന്ന സ്കോറിനാണ് ഒന്നാം സീഡുകാരയ ഇന്തൊനേഷ്യൻ സഖ്യത്തെ ഇന്ത്യൻ ചുണക്കുട്ടികൾ വീഴ്ത്തിയത്. 11 താരങ്ങളുമായി കൊറിയൻ ഓപ്പണിനെത്തിയ ഇന്ത്യയുടെ മറ്റെല്ലാ താരങ്ങളും ഫൈനൽ കാണാതെ പുറത്തായതിനാൽ സാത്വിക് - ചിരാഗ് സഖ്യം മാത്രമായിരുന്നു രാജ്യത്തിന്റെ കിരീടപ്രതീക്ഷ.
ആദ്യ ഗെയിം നഷ്ടമായെങ്കിലും ആത്മവിശ്വാസത്തോടെ തിരിച്ചുവന്ന ഇരുവരും ചേർന്ന് മത്സരവും കിരടവും കൈപ്പിടിയിലൊതുക്കുകയായിരുന്നു.