നാലു വര്‍ഷ ബിരുദം പുതിയ ബാച്ചുകള്‍ക്കു മാത്രം: മന്ത്രി ആര്‍. ബിന്ദു

10:57 PM Jul 22, 2023 | Deepika.com
തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളുടെ ആദ്യ വര്‍ഷ ബാച്ചിന് അടുത്ത അധ്യയന വര്‍ഷം തുടക്കം കുറിക്കുമെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. നിലവിലെ ബിരുദ ബാച്ചുകള്‍ക്ക് മൂന്നു വര്‍ഷ രീതിയില്‍ തന്നെ കോഴ്സ് പൂര്‍ത്തിയാക്കാം. കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്‍റ് പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക-പരീക്ഷാ കലണ്ടര്‍ തയാറാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. നാലു വര്‍ഷ ബിരുദ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ നടപടിക്രമങ്ങള്‍ തയാറായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മാതൃകാ നിര്‍ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയാറാക്കി നല്‍കും. സര്‍വകലാശാലകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അവ നടപ്പിലാക്കാന്‍ അവസരം നല്‍കും. നാലു വര്‍ഷ ബിരുദ സംവിധാനം നിലവില്‍ വരുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഘടനയിലും സ്വഭാവത്തിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും.

പുതിയ സംവിധാനത്തിലേക്കു ബിരുദ കോഴ്സുകള്‍ പുനക്രമീകരിക്കപ്പെടുന്നതിലൂടെ അധ്യാപകര്‍ക്കു ജോലി നഷ്ടമാവുന്ന സാഹചര്യമുണ്ടാവില്ല. പുതിയ സാഹചര്യത്തില്‍ കോഴ്സുകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കും.

പഠനസമയവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് വരുത്താം. ക്ലാസ് മുറികളിലെ പഠനത്തിനു ശേഷം ലാബുകളിലും മറ്റുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം വേണമെന്ന ആവശ്യം വിദ്യാര്‍ഥി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് അനുസൃതമായ നടപടി കോളജുകള്‍ക്ക് കൈക്കൊള്ളാമെന്നും മന്ത്രി അറിയിച്ചു.