മണിപ്പുരിൽ പള്ളികള്‍ തകര്‍ത്തത് ആര്‍എസ്‌സ് പിന്തുണയോടെ: കുക്കി മുൻ വിദ്യാർഥി നേതാവ്

11:13 PM Jul 22, 2023 | Deepika.com
കൊച്ചി: ബിജെപി സര്‍ക്കാര്‍ 2017ല്‍ മണിപ്പുരില്‍ അധികാരമേറ്റത് മുതലുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഡല്‍ഹി കുക്കി സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രസിഡന്‍റ് ഡോ. ലംതിന്‍താങ് ഹൗകിപ്. 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ബീരേന്‍സിംഗ് വഷളാക്കി ഈ രീതിയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിജെപി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കുക്കികള്‍ക്കെതിരെ മെയ്തെയ് വിഭാഗത്ത ഉപയോഗിച്ച് നടക്കുന്ന അക്രമമാണ് മണിപ്പുരില്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ മണിപ്പുര്‍ പ്രശ്‌ന പരിഹാരത്തിനായി കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലാപത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗ് രാജിവയ്ക്കണം. കുക്കി സ്ത്രീകളെ നഗ്നരാക്കിയിട്ടും നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്തിട്ടില്ല.

സ്ത്രീകളെ ക്രൂര ബലാത്സംഗത്തിനിരയാക്കി നഗ്നരായി നടത്തിയതിന് സമാനമായ നിരവധി സംഭവങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. കുക്കി വനിതകള്‍ക്കു നേരെ നടന്ന അതിക്രമത്തിന്‍റെ വീഡിയോ പുറത്തായിട്ടും രണ്ടുദിവസം മുമ്പ് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതേക്കുറിച്ച് സംസാരിച്ചത്. സര്‍ക്കാര്‍ സേനയുടെ നാലായിരത്തോളം അത്യാധുനിക ആയുധങ്ങളാണ് മെയ്തെയ് തീവ്രവാദികള്‍ കൈയടക്കിയത്. ഈ അവസ്ഥയില്‍ കുക്കി വിഭാഗങ്ങള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്നും- ലംതിന്‍താങ് ഹൗകിപ് ചൂണ്ടിക്കാട്ടി.

ആര്‍എസ്‌സ് പിന്തുണയുള്ള ആറംബായ് ടെങ്കോള്‍ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് മണിപ്പുരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തത്. ഇംഫാല്‍ താഴ്‌വരിയിലെ ഭൂരിപക്ഷമായ മെയ്തെയ് വിഭാഗമാണ് ഇവിടുത്തെ അച്ചടി, ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇവര്‍ എഴുതുന്ന നുണ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലടക്കം വരുന്നത്.

മണിപ്പുരിനെക്കുറച്ച് ഇവിടെ നിന്നുള്ള മാധ്യമങ്ങള്‍ നല്‍കുന്ന 99 ശതമാനം വാര്‍ത്തകളും വ്യാജമാണ്. കുക്കികള്‍ക്ക് ആശുപത്രിയില്‍ പോകാനോ, വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ലംതിന്‍താങ് ഹൗകിപ് പറഞ്ഞു.