കോഴിക്കോട്ടെ എഐ തട്ടിപ്പ്; സൈബർ പോലീസ് സംഘം ഉടൻ ഗോവയിലേക്ക്

07:16 PM Jul 22, 2023 | Deepika.com
കോഴിക്കോട്: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശി രാധാകൃഷ്ണനിൽ നിന്നു 40,000 രൂപ തട്ടിയ കേസിൽ കോഴിക്കോട് സൈബർ പോലീസ് സംഘം അടുത്ത ദിവസം ഗോവയിലേക്കു പുറപ്പെടും. ഗോവയിലെ ജിപി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്കാണ് അവസാനമായി 40,000 രൂപ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗോവയിലെ ട്രേഡിംഗ് കന്പനിയാണ് ജിപി അസോസിയേറ്റ്സ്. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന സ്ഥാപനമാണിത്. ഈ സ്ഥാപനവുമായി സൈബർ പോലീസ് ബന്ധപ്പെട്ടിരുന്നു.

തട്ടിപ്പു പണം എത്തിയ അക്കൗണ്ട് പോലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. 40,000 രൂപ ഗുജറാത്തിലെ ഒരു ബാങ്ക് അക്കൗണ്ടിലാണ് ആദ്യം എത്തിയത്. ഇവിടെ നിന്ന് രത്നാകർ ബാങ്കിന്‍റെ ഗോവയിലെ ബ്രാഞ്ചിലേക്കു മാറ്റുകയായിരുന്നു. അപ്പോഴേക്കും കേരള പോലീസ് ഇടപെട്ട് അക്കൗണ്ട് മരവിപ്പിച്ചു.

അതിനിടെ, യഥാർഥ തട്ടിപ്പുകാരെക്കുറിച്ച് പോലീസിന് ഇപ്പോഴും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രാധാകൃഷ്ണന്‍റെ വ്യക്തിഗത വിവരങ്ങളടക്കം എങ്ങനെയാണ് തട്ടിപ്പുകാർക്ക് ലഭ്യമായതെന്നും വ്യക്തമായിട്ടില്ല.