ലക്നോ: ഗ്യാൻവാപി മസ്ജിദിൽ സർവേയ്ക്ക് നിർദേശം. വാരാണസി ജില്ലാ കോടതിയുടേതാണ് ഉത്തരവ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ് (എഎസ്ഐ) സർവേ നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ഭാഗം ഒഴികെയുള്ളിടത്താണ് സർവേ.
നാല് സ്ത്രീകൾ നൽകിയ ഹർജിയിലാണ് വിധി. ഗ്യാൻവാപി മസ്ജിദിൽ മുൻപ് നടന്ന വീഡിയോ സർവേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തിൽ കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്നായിരുന്നു ആവശ്യം. മസ്ജിദിൽ ശിവലിംഗം കണ്ടെന്നും ആരാധനയ്ക്കു അവസരം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
ഓഗസ്റ്റ് നാലിനകം ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐയോട് കോടതി ആവശ്യപ്പെട്ടു.
ഗ്യാൻവാപി മസ്ജിദിൽ സർവേയ്ക്ക് നിർദേശം
06:38 PM Jul 21, 2023 | Deepika.com