ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപം: നടന്‍ വിനായകനെതിരേ കേസെടുത്തു

06:23 AM Jul 21, 2023 | Deepika.com
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ചേരാനെല്ലൂര്‍ സ്വദേശി സനല്‍ നെടിയത്തറയുടെ പരാതിയിലാണ് കേസ്.

കലാപമുണ്ടാക്കനുള്ള ഉദ്ദേശത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ പോലീസിന് നേരിട്ടും ഇ-മെയില്‍ മുഖേനയും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെ പ്രതി സമൂഹമാധ്യമം വഴി, ചത്തുപോയ ഉമ്മന്‍ ചാണ്ടി ആരാണെന്നും ഉമ്മന്‍ ചാണ്ടിക്ക് ഇത്ര മാധ്യമശ്രദ്ധ ആവശ്യമില്ലെന്നും ചത്തുപോയവന്‍ ചത്തുപോയി, എന്‍റെ അച്ഛനും ചത്തു നിന്‍റെ അച്ഛനും ചത്തു എന്ന് തുടങ്ങിയ വാക്കുകള്‍ വീഡിയോയിലൂടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ വിനായകനെതിരേ നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.

അതിനിടെ വിനായകന്‍റെ കലൂരുള്ള ഫ്ളാറ്റിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞു. വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. ജനല്‍ ചില്ല് തല്ലിത്തകര്‍ക്കുകയും വാതില്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസും ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.