ഒരു പകലും രാത്രിയും കടന്ന് ഉമ്മൻ ചാണ്ടി കരോട്ട് വള്ളക്കാലിൽ; വീട്ടിലെ ശുശ്രൂഷ ആരംഭിച്ചു

12:34 AM Jul 21, 2023 | Deepika.com
കോട്ടയം: ജനബാഹുല്യത്തിനിടയിലൂടെ ഒരു പകലും രാത്രിയും കടന്ന് ഉമ്മൻ ചാണ്ടി അവസാനമായി പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തറവാട് വീട്ടിലെത്തിയത്.

നേരത്തെ നിശ്ചയിച്ച സമയത്തിനും 24 മണിക്കൂർ വൈകിയാണ് ഇവിടെ എത്തിയത്. വൻ ജനാവലിയാണ് സ്വന്തം തട്ടകത്തിൽ ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത്. പുതുപ്പള്ളി കവലയിൽനിന്നും ഏതാനും മീറ്ററുകൾ മാത്രം ദൂരമുള്ള വീട്ടിലേക്ക് അരമണിക്കൂറോളം സമയമെടുത്താണ് മൃതദേഹം എത്തിക്കാനായത്.

വിലാപയാത്ര വീട്ടിൽ എത്തിയയുടൻ സംസ്കാര ശുശ്രുഷകൾ ആരംഭിച്ചു. ഇതിനു ശേഷം പണി പൂ‍ർത്തിയാവാത്ത വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. രാത്രി എട്ടോടെ പുതുപ്പള്ളി സെന്‍റ് ജോർജ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോവും. പ്രത്യേകം ഒരുക്കിയ കല്ലറയിലാണ് മൃതദേഹം സംസ്കരിക്കുക.