കണ്ണീരണിഞ്ഞ് ജനസാഗരം; വിലാപയാത്ര ചങ്ങനാശേരിയിൽ

09:47 AM Jul 20, 2023 | Deepika.com
കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചെങ്ങനാശേരിയിലെത്തി. വിലാപയാത്ര പെരുന്നയിലെത്തിയപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആദരാജ്ഞലി അർപ്പിച്ചു. മകൻ ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു.

വിടവാങ്ങിയ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ണീരണിഞ്ഞ് ആയിരങ്ങളാണ് വഴിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി.

ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെ ജഗതിയില്‍ നിന്നും ആരംഭിച്ച വിലാപയാത്ര 23 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ചങ്ങനാശേരിയിൽ എത്തിയത്. വിലാപയാത്ര പുലര്‍ച്ചയോടെ തിരുനക്കരയില്‍ എത്തും.