അർജുൻ ആയങ്കിയും കൂട്ടാളിയും റിമാൻഡിൽ

10:48 PM Jul 19, 2023 | Deepika.com
പാലക്കാട്: സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപയുടെ സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ അറസ്റ്റിലായ മുൻ ഡിവൈഎഫ്ഐ നേതാവും സ്വർണത്തട്ടിപ്പു കേസുകളിലെ പ്രതിയുമായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

കൂടെ അറസ്റ്റിലായ സുഹൃത്ത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ്(30)നെയും റിമാൻഡ് ചെയ്തു. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ മഹാരാഷ്ട്രയിലെ പൂനയിൽ നിന്നാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞദിവസം പാലക്കാടെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. മാർച്ച് 26ന് നടന്ന കേസിലെ മുഖ്യസൂത്രധാരൻ അർജുൻ ആയങ്കിയാണ്.