ചാലക്കുടി: ചാലക്കുടിയിൽ വനംവകുപ്പിന്റെ ജീപ്പിടിച്ച് രണ്ടുപേർ മരിച്ചു. ടയർ പൊട്ടി നിയന്ത്രണംവിട്ട ജീപ്പ് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോട്ടറി വില്പനക്കാരിയായ ചെറുശേരി വീട്ടിൽ മേഴ്സി തങ്കച്ചനും (61), അജ്ഞാതനായ വയോധികനുമാണ് മരിച്ചത്.
ചാലക്കുടിപ്പുഴ പാലം കഴിഞ്ഞ് സൗത്ത് ജംഗ്ഷനിലേക്കു തിരിയുന്ന സർവീസ് റോഡരികിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. എറണാകുളം ഭാഗത്തു നിന്നു വരികയായിരുന്ന പറവട്ടാനി ഫോറസ്റ്റ് ഡിവിഷനിലെ ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
മറ്റു വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ഇടതു ഭാഗത്തേക്ക് വെട്ടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും നടപ്പാതയിൽ ഇരുന്ന ഇരുവരുടെയും മുകളിലേക്ക് കയറുകയായിരുന്നു. ഗുരുരമായ പരിക്കേറ്റ ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വനംവകുപ്പിന്റെ ജീപ്പിടിച്ച് ലോട്ടറി വില്പനക്കാരി ഉൾപ്പെടെ രണ്ടുപേർ മരിച്ചു
10:49 PM Jul 19, 2023 | Deepika.com