മുൻഗണനാ റേഷൻ കാർഡ്: അനർഹരിൽനിന്ന് 2.35 കോടി രൂപ പിഴയീടാക്കി

07:25 PM Jul 19, 2023 | Deepika.com
തൃശൂർ: മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിച്ച് ഭക്ഷ്യധാന്യം കൈപ്പറ്റിയ അനർഹരെ കണ്ടെത്തി 2.35 കോടി രൂപ പിഴയീടാക്കി. സർക്കാർ പൊതുമേഖല ജീവനക്കാരും വിദേശത്ത് ജോലിയുള്ളവരുമടക്കം ആയിരം മുതൽ 3,500 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട്, ആഡംബര കാറുകൾ എന്നിവയുള്ളവരിൽനിന്നാണു പിഴ ഈടാക്കിയത്.

അനർ‌ഹരിൽനിന്ന് ഇനിയും അഞ്ചു കോടി രൂപയ്ക്കു മുകളിൽ പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി ‌സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും റേഷനിംഗ് ഇൻസ്പെക്ടർമാരുടെയും പ്രത്യേക സംഘം അനർഹ റേഷൻ കാർഡുകൾ പിടിച്ചെടുക്കുന്നത് തുടരുകയാണ്.

ജില്ലയിലെ ഏഴു താലൂക്കുകളിലായി "ഓപ്പറേഷൻ യെല്ലോ' പ്രകാരം 10,167 മുൻഗണനാ വിഭാഗത്തിലെ അനർഹരെ പൊതുവിഭാഗത്തിലേക്കു മാറ്റി. അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡുകളിൽനിന്ന് 6,800ൽപരം കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലേക്കു മാറ്റാൻ നടപടി സ്വീകരിച്ചു.

ഒരു വർഷത്തിനുള്ളിൽ അർഹരായ 8,619 കുടുംബങ്ങൾക്ക് ജില്ലയിൽ മുൻഗണനാ റേഷൻകാർഡുകൾ അനുവദിച്ചതായും സപ്ലൈ ഓഫീസർ വ്യക്തമാക്കി.