ഇന്ത്യയെന്ന സഖ്യം; അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ

11:27 PM Jul 18, 2023 | Deepika.com
ബംഗളൂരു: പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം മുംബൈയിൽ നടക്കും. ബംഗളൂരുവിൽ നടന്ന രണ്ടാം പ്രതിപക്ഷ സഖ്യയോഗത്തിൽ‌ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷത്തിന്‍റെ വിശാല സഖ്യം "INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിൽ അറിയപ്പെടും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപനത്തിനായി ഡൽഹിയിൽ ഓഫീസ് തുറക്കുമെന്നും മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച അറിയിച്ചു. 11 അംഗ കോർഡിനേഷൻ കമ്മിറ്റിയെയും കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു. അംഗങ്ങളുടെ പേരുകൾ മുംബൈ യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിന്‍റെ തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ഖാർഗെ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രധാനമന്ത്രി മോദിക്ക് ഇപ്പോൾ പ്രതിപക്ഷ പാർട്ടികളെ ഭയമാണെന്ന് ഖാർഗെപറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് തങ്ങൾ ഇവിടെ ഒത്തുകൂടിയത്. എൻഡിഎ 30 പാർട്ടികളുമായാണ് യോഗം ചേരുന്നത്. ഇന്ത്യയിൽ ഇത്രയധികം പാർട്ടികളുണ്ടോ? പലപാർട്ടികളെക്കുറിച്ചും മുൻപ് കേട്ടിട്ടുപോലുമില്ല. നേരത്തെ അവർ യോഗങ്ങളൊന്നും നടത്തിയിരുന്നില്ല, എന്നാൽ ഇപ്പോൾ അവർ ഓരോരുത്തരുമായി കൂടിക്കാഴ്ച നടത്തുകയാണ്. മോദിക്ക് ഇപ്പോൾ പ്രതിപക്ഷ പാർട്ടികളെ ഭയമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് തങ്ങൾ ഇവിടെ ഒത്തുകൂടിയതെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് ഞങ്ങള്‍ തെരഞ്ഞെടുത്തതെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഈ പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്‍റെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്‍റെ ആശയത്തേയും തങ്ങള്‍ സംരക്ഷിക്കും. ഇന്ത്യയുടെ ആശയത്തെ ഒരാള്‍ ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞമാസം 23-ന് പാറ്റ്നയില്‍ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ബംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പാറ്റ്നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബംഗളൂരുവിലെ യോഗത്തിനെത്തി.

എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവർ പങ്കെടുത്തു.