തിരുവനന്തപുരം: ആശ്രിതരെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശൂന്യവേതാനാവധിക്കും നിയന്ത്രണം. സർവീസ് ചട്ടപ്രകാരം ഇത്തരക്കാർക്ക് ശൂന്യവേതനാവധിക്ക് അർഹതയുണ്ടാവില്ലെന്ന് ആശ്രിതരെ സംരക്ഷാത്തവർക്കെതിരേ സ്വീകരിക്കുന്ന നടപടിയുമായി ബന്ധപ്പെട്ട മാർഗരേഖയിൽ പറയുന്നു.
മറ്റേതെങ്കിലും ചട്ടപ്രകാരം ശൂന്യവേതനാവധിയിൽ പ്രവേശിച്ചാൽ അവധിക്കാലയളവിൽ പ്രതിമാസം അടയ്ക്കേണ്ട നിശ്ചിത തുക ഒരുമിച്ച് മുൻകൂറായി പിടിച്ച് ആശ്രിതർക്ക് നൽകും. ശന്പളത്തോടുകൂടിയ അവധിയിലാണെങ്കിൽ അടിസ്ഥാന ശന്പളത്തിൽനിന്നും 25 ശതമാനം തുക പിടിച്ചെടുക്കും.
ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ അടിസ്ഥാനശന്പളത്തിന്റെ 25 ശതമാനം തുക തിരിച്ചുപിടിച്ച് ആശ്രിതർക്ക് നൽകാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവും മാർഗരേഖയും പുറത്തിറക്കിയത്.
ആശ്രിതരെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചാൽ ബന്ധപ്പെട്ട തഹസിൽദാറെയാണു നിയോഗിക്കുന്നത്. തഹസിൽ ദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാർക്കെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും സമ്മതമൊഴി ലംഘിക്കുന്നവർക്കെതിരെ നടപടി വേണമെന്നുമുള്ള ആലപ്പുഴ കളക്ടറുടെ അഭ്യർഥനകൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം.
ആശ്രിതരായി ഒന്നിൽ കൂടുതൽ പേർ പരാതി നൽകിയിട്ടുണ്ടെ ങ്കിൽ ജീവനക്കാരനിൽ നിന്ന് തിരിച്ചുപിടിക്കുന്ന തുക തുല്യമായി വീതിച്ചു നൽകും. സംരക്ഷണത്തിന് അർഹരായവർ പുനർവിവാഹം ചെയ്താൽ സഹായം ലഭിക്കില്ല. സംരക്ഷണ സമ്മതമൊഴി ലംഘിക്കുന്ന പക്ഷം ശന്പളത്തിൽ നിന്ന് 25 ശതമാനം തുക തിരികെപ്പിടിക്കുമെന്ന സമ്മതപത്രം കൂടി ആശ്രിത നിയമനത്തിനുള്ള അപേക്ഷിക്കൊപ്പം എഴുതി വാങ്ങണമെന്നും മാർഗരേഖയിൽ പറയുന്നു.
ആശ്രിതരെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശൂന്യവേതനാവധിക്കും നിയന്ത്രണം
10:04 PM Jul 15, 2023 | Deepika.com