"സെര്‍ബറസ്' ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്; ചൂട് ഇനിയും കൂടും

10:46 AM Jul 15, 2023 | Deepika.com
റോം: തെക്കൻ യൂറോപ്യൻ രാജ്യങ്ങൾ "സെര്‍ബറസ്' ഉഷ്ണതരംഗത്തില്‍ വീര്‍പ്പുമുട്ടുകയാണ്. ഗ്രീസ്, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ശക്തമായിരിക്കുന്നത്. ഗ്രീസിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. മിക്കയിടത്തും റിക്കാർഡ് താപനിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) പ്രവചിക്കുന്നു. ഇറ്റലിയിൽ മിക്കയിടങ്ങളിലും ചൂട് കാരണം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീസിൽ കാട്ടുതീയുടെ സാധ്യത കൂടുതലാണ്.

തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയാണ് സെര്‍ബെറസ് ഉഷ്ണ തരംഗം ശക്തമായി ബാധിച്ചിരിക്കുന്നത്. എന്നാൽ യൂറോപ്പിന്‍റെ മധ്യഭാഗങ്ങളിലും ചൂട് കൂടുന്നുണ്ട്. ജർമനിയിലും പോളണ്ടിലും താപനില ഉയരുന്നുണ്ട്. ഈ മാസം ആദ്യം ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ ആഴ്ച രേഖപ്പെടുത്തിയതായി യുഎന്‍ വെളിപ്പെടുത്തിയിരുന്നു.

യൂറോപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനില 2021 ലെ വേനല്‍ക്കാലത്ത് ഇറ്റലിയിലെ സിസിലിയില്‍ രേഖപ്പെടുത്തിയ 48.8 ഡിഗ്രി സെല്‍ഷ്യസാണ്.