കളമശ്ശേരി: വടിവാളുമായി ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. കളമശ്ശേരി, പള്ളിലാംകര സ്വദേശികളായ ജോബിന് ജോയ്( 29), പ്രദീപ് (38) എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കളമശ്ശേരി ചാന്ദിനി ബാറിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ജോബിന് ജോയും പ്രദീപും ബഹളം ഉണ്ടാക്കുകയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ ജോബിന് ജോയ് വടിവാള്‍ വീശുകയും പൊതുജനത്തെയും ബാറിലെ സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കളമശ്ശേരി പോലീസ് സംഘത്തിന് നേരെയും ഇയാള്‍ വടിവാൾ വീശുകയും തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്പെടുത്തുകയുമായിരുന്നു.
എച്ച്എംടി കോളനി നിവാസിയായ ജോബിന് ജോയ് വൈകുന്നേരം കോളനി ഭാഗത്ത് വെച്ച് വടിവാള്‍ വീശുകയും പട്ടികജാതിയിൽപ്പെട്ട യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് ഇയാൾ അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. തുടർന്ന് ബാറിൽ വച്ചുണ്ടായ സംഭവത്തെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത്.
ആയുധം കൈവശം വെച്ചതിനും പട്ടികജാതി വിഭാഗതില്‍പ്പെട്ട യുവതിയെ ആക്രമിച്ചതിനുമായി രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെ കളമശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തു.
വടിവാളുമായി ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ
12:30 AM Jul 15, 2023 | Deepika.com