ഇടക്കാല ജാമ്യഹര്‍ജി പിന്‍വലിച്ച് എം.ശിവശങ്കര്‍; സുപ്രീംകോടതിയെ സമീപിക്കും

04:21 PM Jul 12, 2023 | Deepika.com
കൊച്ചി: ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യഹര്‍ജി പിന്‍വലിച്ച് എം.ശിവശങ്കര്‍. ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചതോടെയാണ് നടപടി.

ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ വിചാരണക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതോടെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇടക്കാല ജാമ്യത്തിനായി വിചാരണക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് കോടതി പറഞ്ഞു. അടിയന്തര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വിചാരണക്കോടതി ജാമ്യം നിഷേധിച്ചത്.

അത്തരമൊരു സാഹചര്യത്തില്‍ ഇനി ശിവശങ്കര്‍ ഹര്‍ജിയുമായി സമീപിക്കേണ്ടത് സുപ്രീംകോടതിയെ ആണ്. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഇതോടെ ശിവശങ്കര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.

ശിവശങ്കര്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷം വേണമെങ്കിലും മരണം സംഭവിക്കാമെന്നും അഭിഭാഷകന്‍ വാദത്തിനിടെ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ അടിയന്തരസാഹചര്യമൊന്നും കാണാനില്ലല്ലോയെന്നും കോടതി ചോദിച്ചു.