ന്യൂഡൽഹി: ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 24-ന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൈവശം വച്ചിരിക്കുന്ന രാജ്യസഭാ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. ഈ സീറ്റ് ഉൾപ്പെടെ ഗുജറാത്തിൽ നിന്നുള്ള മൂന്ന് ബിജെപി എംപിമാരുടെ രാജ്യസഭാംഗത്വ കാലാവധി ഓഗസ്റ്റ് 18-ന് അവസാനിക്കും.
പശ്ചിമ ബംഗാളിൽ ആറും ഗോവയിൽ ഒരു രാജ്യസഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിന്റെ ബംഗാളിലെ രണ്ട് രാജ്യസഭാ എംപിമാരിൽ ഒരാളായ പ്രദീപ് ഭട്ടാചാര്യയുടെയും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയന്റെയും സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ ആറിന് പുറപ്പെടുവിക്കുമെന്നും ജൂലൈ 13 മുതൽ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാമെന്നും കമ്മീഷൻ അറിയിച്ചു. ജൂലൈ 17 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 24-ന്
10:33 PM Jun 27, 2023 | Deepika.com