അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചു

09:35 AM Jun 25, 2023 | Deepika.com
ജിദ്ദ: അനുമതി പത്രമില്ലാതെ ഹജ് നിർവഹിക്കാനായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 1,59,188 പേരെ പേരെ മക്കയിലേക്കുള്ള വിവിധ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേന ലെഫ്. ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു. 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മക്കയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ചുകഴിഞ്ഞ 5,868 പേരെയും മതിയായ രേഖയില്ലാതെ ഹജ്ജിന് ആളുകളെ കൊണ്ടുവന്ന ഒമ്പതു ഡ്രൈവർമാരെയും പിടികൂടിയിട്ടുണ്ട്. 1,18,000 വാഹനങ്ങളെയും ഇതിനകം മക്കയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു.

മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹജ്ജ് വേളയിൽ അനധികൃതമായി മക്കയിലേക്ക് കടക്കുന്നവരെ നിയന്ത്രിക്കാനും പിടികൂടാനും മക്കയിലും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും വിപുലമായ സംവിധാനമാണ് സുരക്ഷാവകുപ്പുകൾ ഒരുക്കിയിരിക്കുന്നത്.