കോഴിക്കോട്: ഹർത്താൽ ദിനത്തിൽ നിരത്തിലിറങ്ങിയവർക്ക് ആശ്വാസമായി ഉന്തുവണ്ടിക്കച്ചവടക്കാർ.
ഹർത്താലിൽ നഗരത്തിലെ എല്ലാ കടകളും അടഞ്ഞു കിടന്നപ്പോൾ ആശ്വാസം പകർന്നത് ഉന്തുവണ്ടികളിൽ കച്ചവടം ചെയ്ത വത്തക്കവെള്ളം.
പാളയം സ്റ്റാൻഡിന് സമീപത്തും പള്ളിക്ക് സമീപത്തും തുറന്നു പ്രവർത്തിച്ച കടകളിൽ രാവിലെ മുതൽ വൻ തിരക്ക് അനുഭവപ്പെട്ടു.
യുഡിഎഫും ബിജെപിയും ഹർത്താൽ ആഹ്വാനം ചെയ്ത തിനാൽ സംഘർഷസാധ്യത കൂടുതലായതിനാൽ നഗരത്തിലെ ഭൂരിഭാഗം കടകളും പ്രവർത്തിച്ചില്ല. ഇത് ജോലി സ്ഥലത്തെത്തിയവരെയും യാത്രക്കാരെയും വലച്ചു. ഇത് മുന്നിൽ കണ്ടാണ് അക്രമസാധ്യതയുണ്ടെങ്കിലും പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും ഉന്തുവണ്ടികച്ചവടക്കാർ പറഞ്ഞു. സാധാരണയായി ഹർത്താലിൽ നഗരത്തിലെ പോലീസ് കാന്റീൻ തുറക്കാറുണ്ടെങ്കിലും ഇത്തവണ അതുമുണ്ടായില്ല. ഭക്ഷണത്തിന് ആശുപത്രികളിലെ കാന്റീനുകളെയാണ് പലരും ആശ്രയിച്ചത്. സന്നദ്ധസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ഭക്ഷണം വിതരണം ചെയ്തതും ജനങ്ങൾക്കാശ്വാസമായി.
ആശ്വാസമായി ഉന്തുവണ്ടിക്കച്ചവടക്കാർ
12:57 AM Apr 07, 2017 | Deepika.com