ഹര്‍ത്താല്‍ പൂര്‍ണം

12:55 AM Apr 07, 2017 | Deepika.com
കോഴിക്കോട്: ജിഷ്ണുപ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെ നടന്ന പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ ഹര്‍ത്താൽ ജില്ലയില്‍ പൂര്‍ണം. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. കടകള്‍ അടഞ്ഞുകിടന്നു.
സുൽത്താൻബത്തേരിയിലേക്ക് രണ്ടും താമരശേരി, നിലമ്പൂർ, തൊട്ടില്‍പ്പാലം എന്നിവിടങ്ങളിലേക്ക് ഒന്നും സര്‍വീസ് കെഎസ്ആര്‍ടിസി നടത്തിയത് ആശ്വാസമായി. പോലീസ് അകമ്പടിയോടുകൂടിയായിരുന്നു സര്‍വീസ്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മെഡിക്കല്‍കോളജിലേക്ക് ഒരു മണിക്കൂര്‍ ഇടവേളയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയവരെ പോലീസ് ബസില്‍ വിവിധസ്ഥലങ്ങളില്‍ എത്തിച്ചു. ചുരുക്കം ചില ഓട്ടോകള്‍ റെയില്‍വേസ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തി.
വ്യവസായവകുപ്പിനുകീഴില്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ പ്യൂണ്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി എത്തിയവർ റെയില്‍വേ സ്‌റ്റേഷനില്‍കുടുങ്ങി. ഇവരെ പോലീസ് ലക്ഷ്യസ്ഥാനത്തെത്തിച്ചു.
ചുരുക്കം ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തി. സന്നദ്ധസംഘടനകളുടെ ഇരുചക്രവാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി.
മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
മെഡിക്കൽ ഷോപ്പുകൾ മിക്കയിടങ്ങളിലും തുറന്നു. സര്‍ക്കാര്‍ഓഫീസുകളിൽ ഹാജര്‍ നാമമാത്രമായിരുന്നു.
അക്രമ സംഭവങ്ങൾ തടയാൻ റെയിൽവേസ്റ്റേഷന്‍, മൊഫ്യൂസില്‍ ബസ്‌സ്റ്റാന്‍ഡ്, പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസിനെ നിയോഗിച്ചിരുന്നു.