മലപ്പുറം: ജിഷ്ണുവിന്റെ അമ്മയുടെ കണ്ണീരൊപ്പാതെ പിണറായിയുടെ സ്ഥാനാർഥി മലപ്പുറത്ത് മത്സരിച്ചിട്ട് കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി തോമസ്. മോദിക്കൊപ്പം നില്‍ക്കാനുള്ള ജനതാത്പര്യം മലപ്പുറത്ത് എൻഡിഎ സ്ഥാനാർഥി ശ്രീപ്രകാശിനു അനുകൂല വോട്ടാവുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വൻ പ്രചാരണ മുന്നേറ്റമാണ് ശ്രീപ്രകാശ് നടത്തുന്നത്. മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി വികസനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഏറെ കാര്യം കേന്ദ്ര സർക്കാർ ചെയ്യുന്നുണ്ട്. റബർ ധാരാളമുള്ള മേഖലയാണ് മലപ്പുറം. മണ്ഡലത്തിൽ റബർ പാർക്ക് സ്ഥാപിക്കാനാവും. അതിനു എൻഡിഎ സ്ഥാനാർഥിയെ മണ്ഡലത്തിൽ നിന്നു വിജയിപ്പിക്കണം. നൂറു ഏക്കർ സ്ഥലത്ത് നൂറു വ്യവസായം കൊണ്ടുവരുന്ന പദ്ധതി കേന്ദ്രത്തിനുണ്ട്. ഈ പദ്ധതി മൂവാറ്റുപുഴയിൽ മാത്രമാണുള്ളത്. മുസ്ലിം പെണ്‍കുട്ടികൾക്ക് മൗലാന ആസാദ് ട്രസ്റ്റിൽ നിന്നു പണം ലഭ്യമാവാനുള്ള അവസരം നിലനില്‍ക്കുന്നുണ്ട്. കേരള സർക്കാരിന്റെ അനാസ്ഥ കാരണം ഇതും ഇവർക്ക് ലഭിക്കുന്നി ല്ലെ ന്നും പി.സി തോമസ് പറഞ്ഞു.
ആ അമ്മയുടെ കണ്ണീരൊപ്പാതെ എൽഡിഎഫ് മത്സരിച്ചിട്ട് കാര്യമില്ലെന്ന് പി.സി.തോമസ്
12:55 AM Apr 07, 2017 | Deepika.com