തിരുവനന്തപുരം: ജയിലിനുള്ളിലെ ഗോ പൂജ ഈശ്വരന്റെ പേരിലായാലും നിയമലംഘനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സേനയുടെ അഭിമാനത്തിനു കളങ്കം വരുത്തുന്ന തരത്തിലുള്ള വിശ്വാസങ്ങൾ ജോലി സ്ഥലത്തു നടത്തരുതെന്നും കാസർഗോഡ് ജയിലിൽ നടന്ന ഗോമാതാ പൂജയെ പരാമർശിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
അസിസ്റ്റന്റ് ജയിൽ വാർഡൻമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈശ്വര വിശ്വാസം ഇല്ലാത്തവരും ഉള്ളവരും ഉണ്ടാകാമെങ്കിലും ഈശ്വര രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന വസ്തുക്കളെയോ ജീവികളെയോ പൊതു സ്ഥലത്തു പൂജിക്കാൻ നിൽക്കരുത്. ജയിലുകളിൽ എത്തുന്നവരെ മാനസികമായ തിരുത്തലുകളിലൂടെ സമൂഹത്തിന് ഉപകരിക്കുന്നവരായി പുറത്തിറക്കുകയെന്നതാണ് ഓരോ വാർഡന്റെയും കടമയെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, ഡിജിപി ലോക്നാഥ് ബെഹ്റ, ജയിൽ മേധാവി ആർ. ശ്രീലേഖ, ജയിൽ ഐജി എച്ച്. ഗോപകുമാർ, ഡിഐജി ബി. പ്രദീപ്, സിനിമാ താരം സോനാ നായർ തുടങ്ങിയവർ പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.
സമൂഹത്തെ കാർന്നു തിന്നുന്ന അഴിമതിയിൽനിന്നു നാടിനു മോചനം ലഭിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പൊരുതണം. നിയമത്തിന് അതീതമായി ഒന്നും ചെയ്യരുത്. ജയിലിൽ എത്തുന്നവരിൽ പല തരത്തിലുള്ളവർ ഉണ്ടാകും. എന്നാൽ, ഇവർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുത്. നിയമവാഴ്ചക്ക് അതീതമായി സൗകര്യങ്ങൾ ആർക്കും അനുവദിച്ചു കൊടുക്കരുതെന്നും നിയുക്ത ജയിൽ അസിസ്റ്റന്റ് വാർഡൻമാർക്ക് മുഖ്യമന്ത്രി ഉപദേശം നൽകി. കുറ്റവാസനയുള്ള കുറ്റവാളികളും സാഹചര്യങ്ങൾകൊണ്ടു കുറ്റകൃത്യത്തിൽ പെടുന്നവരും ജയിലിൽ എത്തും. ഇത്തരത്തിൽ എത്തുന്ന കുറ്റവാളികളെയെല്ലാം സംരക്ഷിക്കുകയും നേർവഴിക്കു കൊണ്ടുവരികയും ചെയ്യണമെന്നും
ജയിലിലെ ഗോപൂജ നിയമലംഘനമെന്നു മുഖ്യമന്ത്രി
10:44 PM Feb 26, 2017 | Deepika.com