മഞ്ചേരി: ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗിന്റെ പൊടിപോലും കാണാനാകില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ.
17 മുതൽ എം.ബി. ഫൈസൽ എംപി ഫൈസലായി മാറും എന്നുറപ്പിച്ചതുകൊണ്ടാണ് മലപ്പുറത്ത് കോണ്‍ഗ്രസും മാണിയും ലീഗും ചേർന്ന് കോമാളി മുന്നണിയുണ്ടാക്കിയതെന്നും അദ്ദേഹം പരിഹസിച്ചു. മഞ്ചേരി ശാന്തിഗ്രാമിൽ എൽഡിഎഫ് കുടുംബയോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഫിന്റെ പേരുപറഞ്ഞ് നടക്കുന്ന ബിജെപിക്ക് ബീഫ് ജനതാ പാർട്ടി എന്നാണ് ചേരുന്ന പേര്. എൽഡിഎഫിന്റെ മുന്നേറ്റം കണ്ട് ഭയന്ന കോമാളി സഖ്യം സുഡാപ്പികളുമായും ബീഫ് ജനതാ പാർട്ടിയുമായും രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും ലീഗ് കരകയറാൻ പോകുന്നില്ല. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനോപകാരമായ പദ്ധതികൾ ഹൃദയത്തിലേറ്റിവരാണ് മലപ്പുറം ജനത. മലപ്പുറത്തുകാർ അത് ബാലറ്റിലൂടെ വ്യക്തമാക്കും.
മനുഷ്യരായി ജീവിക്കുന്നവർക്ക ് ഇടതുപക്ഷത്തിനല്ലാതെ വോട്ട് ചെയ്യാനാകില്ല. പശുപ്രേമികൾക്ക് നല്ല ബീഫ് വിതരണം ചെയ്യുമെന്നു പറയുന്നവരുടെയും കാപട്യം നാം മനസിലാക്കണം. ഇത്തരക്കാരുടെ വർഗീയ പ്രീണനത്തിന് മറുപടി നൽകാനുള്ള അവസരമാണിതെന്നും ഉഴവൂർ വിജയൻ പറഞ്ഞു.
വി.രതീഷ് അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ഹംസ പ്രസംഗിച്ചു. പി.എൻ.കേശവൻ സ്വാഗതവും രാജൻ പരുത്തിപറ്റ നന്ദിയും പറഞ്ഞു.
പാക്കരത്ത് കോളനിയിൽ ചേർന്ന യോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി.റജീന, കെ.ഉബൈദ്, കെ.പി.രാവുണ്ണി, എ.കെ. സോമൻ, കെ.ജയരാജൻ, ടി.അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
എം.ബി. ഫൈസൽ 17ന് എംപി ഫൈസലാകും: ഉഴവൂർ വിജയൻ
12:20 AM Apr 06, 2017 | Deepika.com