കൊച്ചി: ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ആശ്വാസ് സാന്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് മൂക്കന്നൂർ, തൊടുപുഴ, പേരാന്പ്ര കേന്ദ്രങ്ങൾ അർഹമായി.
ഏറ്റവും മികച്ച മൂന്ന് സാന്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾക്കായുള്ള പുരസ്കാരം ഈ വർഷമാണ് ആദ്യമായി ഫെഡറൽ ബാങ്ക് ഏർപ്പടുത്തിയത്. കൊച്ചി മറൈൻഡ്രൈവിലെ ഫെഡറൽ ടവറിൽ സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങ് ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശാലിനി വാര്യർ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ സാന്പത്തിക സാക്ഷരതാ കേന്ദ്രത്തിലെ ചീഫ് കൗണ്‍സിലർ ചന്ദ്രശേഖരൻ നായർക്കുള്ള പ്രത്യേക പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജർ ജോസ് വി. ജോസഫ്, റിസർവ് ബാങ്ക് എ.ജി.എം. സി. ജോസഫ്, എസ്.എൽ.ബി.സി. എ.ജി.എം. സാബു മെച്ചേരി, എറണാകുളം ലീഡ് ബാങ്ക് മാനേജർ സി. സതീഷ്, ഫെഡറൽ ആശ്വാസ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജോണ്‍ കുര്യൻ, ഓൾട്ടർനേറ്റീവ് മാനേജിങ് ട്രസ്റ്റി ഇ. മാധവൻ, ട്രസ്റ്റി ഡോ. കെ.വി. പീറ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫെഡറൽ ആശ്വാസ് സാന്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2010 ൽ ആണ് ഫെഡറൽ ബാങ്ക് ഫെഡറൽ ആശ്വാസ് ട്രസ്റ്റ് രൂപവൽക്കരിച്ചത്. നിലവിൽ കേരളത്തിൽ 19 കേന്ദ്രങ്ങളാണ് ബാങ്കിനുള്ളത്. ഇതിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഓരോ ഫെഡറൽ ആശ്വാസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഫെഡറൽ ആശ്വാസ് പുരസ്കാരം വിതരണം ചെയ്തു
02:46 AM Feb 21, 2017 | Deepika.com