പേരാവൂർ(കണ്ണൂർ): ഇന്ത്യൻ വോളിബോൾ ഫെഡറേഷനെ ഉടച്ചുവാർക്കണമെന്നാവശ്യപ്പെട്ടുള്ള വോളിബോൾ രക്ഷായാത്രയക്കു പേരാവൂരിൽ തുടക്കമായി. പേരാവൂരുളള ജിമ്മി ജോർജ് സ്മൃതി മണ്ഡപത്തിൽ നിന്നാണു യാത്ര ആരംഭിച്ചത്.
ദേശീയ ഫെഡറേഷൻ മുൻ ജോയിന്റ് സെക്രട്ടറിയും കർണാടക അസോസിയേഷൻ സെക്രട്ടറിയും മുൻ ദേശീയ താരവുമായ കെ. നന്ദകുമാറിന്റെയും വോളി ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരൻ സെബാസ്റ്റ്യൻ ജോർജിന്റെയും നേതൃത്വത്തിലാണ് രക്ഷായാത്ര നടത്തുന്നത്. ഇന്ത്യൻ വോളിബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പിന്തുണയോടെ എല്ലാ സംസ്ഥാനങ്ങളിലെയും കളിക്കാരും കോച്ചുമാരും മുൻ താരങ്ങളും രക്ഷായാത്രയിൽ പങ്കാളികളാകുന്നുണ്ട്. കോഴിക്കോട് ജില്ലയിലും പരിപാടികൾ സംഘടിപ്പിക്കും. 22 ന് രക്ഷാ യാത്രയക്ക് എറണാകുളത്ത് സ്വീകരണം നൽകും.
പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടത്തിയ സമ്മേളനത്തിൽ സെബാസ്റ്റ്യൻ ജോർജ്, കെ. നന്ദകുമാർ, ബഷീർ പട്ടാറ, എം.കെ. അബ്ബാസ്, ബാലാനന്ദൻ , ചന്ദ്രശേഖരൻ നായർ , കുഞ്ഞച്ചൻ വാഹാനിയിൽ, മുനീർ നാദാപുരം, സതീശൻ കുറ്റ്യാടി, എം.സി. രവീന്ദ്രൻ, കെ. രാജൻ, ഏബ്രഹാം തോമസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
വോ ളിബോൾ രക്ഷായാത്രയ്ക്കു തുടക്കമായി
02:36 AM Feb 21, 2017 | Deepika.com