ഇരിട്ടി: കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളെ കണ്ടെത്താനായി പോലീസ് മുംബൈക്ക്. കുട്ടികളെ മുംബൈ ട്രെയിനിനാണു കയറ്റി വിട്ടതെന്ന് പ്രതി മഞ്ജുനാഥ് മൊഴിനൽകിയ സാഹചര്യത്തിൽ മുംബൈ റെയില്‍ വേയുടെയും മഹാരാഷ്ട്ര മാധ്യമങ്ങളുടെയും സഹകരണമാണ് അന്വേഷണസംഘം തേടുന്നത്.
കൈകോര്‍ക്കാം ഈ കുരുന്നുകള്‍ക്കായി എന്നപേരില്‍ പോലീസ് കുട്ടികളുടെ ചിത്രവും പോലീസിന്റെ ഫോണ്‍ നമ്പറും ചേർത്ത തെരച്ചിൽ നോട്ടീസ് മഹാരാഷ്ട്രയിലും പുറപ്പെടുവിക്കും. കൊല്ലപ്പെട്ട ശോഭയുടെ ഭര്‍ത്താവ് രാജുവിനെ ശോഭയുടെ അറിവോടെ കൊലപ്പെടുത്തിയതാണെന്ന് പ്രതി പറഞ്ഞിരുന്നു. തെളിവെടുപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശോഭയുടെ മാതൃസഹോദരീ ഭര്‍ത്താവാണ് തുംകൂര്‍ സ്വദേശിയായ മഞ്ജുനാഥ്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷന്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടും കിട്ടിയാല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും.
ശോഭയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ മഞ്ജുനാഥിനെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇരട്ട കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇരിട്ടി ഇരട്ട കൊലപാതകം: കുട്ടികളെ തേടി പോലീസ് മുംബൈക്ക്
02:36 AM Feb 21, 2017 | Deepika.com