276 കോടിയുടെ കൃഷിനാശം

03:30 AM Feb 17, 2017 | Deepika.com
തിരുവനന്തപുരം: വേനലിന്‍റെ കാഠിന്യം സംസ്ഥാനത്തെ കർഷകരുടെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു. ശക്തമായ വേനലിൽ വൻതോതിലുള്ള കൃഷിനാശമാണ് ഇതിനോടകം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കൃഷി വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാനത്ത് 276 കോടി രൂപയുടെ കൃഷി നാശമാണ് വരൾച്ചമൂലം ഉണ്ടായത്.

28569. 74 ഹെക്ടർ ഭൂമിയിലെ കൃഷിയാണു വേനൽ ചൂടിൽ കരിഞ്ഞുണങ്ങിയത്. ഏറ്റവുമധികം നാശം സംഭവിച്ചതു നെൽകൃഷിക്കാണ്. പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെയും വേനൽ ശക്തമായി ബാധിച്ചു.

സംസ്ഥാനത്ത് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചതു പാലക്കാട് ജില്ലയിലാണ്. നെല്ലും പച്ചക്കറികളും വ്യാപകമായി കൃഷി ചെയ്യുന്ന ജില്ലയായ പാലക്കാട്ട് 14234.87 ഹെക്ടർ സ്ഥലത്തെ കൃഷിയെയാണു വരൾച്ച രൂക്ഷമായി ബാധിച്ചത്. 8112 കർഷകർക്കായി പാലക്കാട്ട് 59.65 കോടി രൂപയുടെ കൃഷിനാശമാണു സർക്കാർ കണക്കാക്കിയിട്ടുള്ളത്.

തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലാണു കൃഷി നാശം കൂടുതൽ. കണ്ണൂർ ജില്ലയിൽ 1577.78 ഹെക്ടർ സ്ഥലത്തെ കൃഷി കരിഞ്ഞുണങ്ങിയതിലൂടെ 39.33 കോടിയുടെ നാശം സംഭവിച്ചു. 2365 കർഷകർ ഈ ജില്ലയിൽ വറുതിയുടെ ദുരിതം ഇതുവരെ നേരിട്ട് അനുഭവിച്ചു. നെൽകൃഷിക്കു വ്യാപക നാശമുണ്ടായ ആലപ്പുഴ ജില്ലയിൽ 4626 ഹെക്ടർ സ്ഥലത്തെ 21.61 കോടിയുടെ കൃഷിനാശമാണ് 2210 കർഷകർക്ക് ഉണ്ടായത്. 1031 കർഷകരുടെ 1428 ഹെക്ടർ സ്ഥലത്തെ കൃഷിക്കാണു കാസർഗോഡ് ജില്ലയിൽ നാശമുണ്ടായത്. നഷ്ടമായത് 67.93 കോടിയുടെ വിള.

കൊല്ലം ജില്ലയിൽ 1924 കർഷകരുടെ 886.17 ഹെക്ടർ സ്ഥലത്തെ കൃഷിക്കു നാശം സംഭവിച്ചതിലൂടെ കണക്കാക്കുന്ന നഷ്ടം 14.96 കോടി രൂപ. വേനൽ കാഠിന്യം കൃഷിയെ ഏറ്റവും കുറവ് ബാധിച്ചത് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്. കോട്ടയത്ത് 70.58 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചപ്പോൾ ഇടുക്കിയിൽ 91.38 ഹെക്ടറിലും എറണാകുളത്ത് 105 ഹെക്ടറിലുമാണ് കാർഷികവിളകൾക്കു നാശമുണ്ടായിട്ടുള്ളത്. പത്തനംതിട്ടയിൽ 1473 ഹെക്ടറിലെ കൃഷിക്ക് നാശമുണ്ടായതിലൂടെ 31.07 കോടിയും തൃശൂരിൽ 1579 ഹെക്ടറിലെ കൃഷിനാശത്തിലൂടെ 6.3 കോടിയും മലപ്പുറത്ത് 773 ഹെക്ടറിലെ വിളകളെ വേനൽ ബാധിച്ചപ്പോൾ 7.46 കോടിയുടെയും നാശമാണ് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. വയനാട്ടിൽ 904 ഹെക്ടർ ഭൂമിയിൽ നാശമുണ്ടായപ്പോൾ 3.6 കോടിയുടേയും നഷ്ടമുണ്ടായി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്തു ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15വരെ ലഭിക്കേണ്ട മഴയിൽ 13 ശതമാനത്തിന്‍റെ കുറവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഈ കാലയളവിൽ 99 ശതമാനം മഴയുടെ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് 83 ശതമാനം കുറവും തൃശൂരിൽ 70 ശതമാനം കുറവും മഴയാണ് ഈ 45 ദിവസ കാലയളവിൽ ലഭിച്ചിട്ടുള്ളത്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ വൻതോതിൽ കൃഷിനാശം ഉണ്ടാകും.

തോമസ് വർഗീസ്