തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിക്കും ആര്യാടൻ മുഹമ്മദിനും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളി.
സോളാർ അഴിമതി സംബന്ധിച്ച് സോളാർ കമ്മീഷൻ മുമ്പാകെ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, ജിക്കുമോൻ, ജോപ്പൻ തുടങ്ങി എട്ടോളം പേർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
പായിച്ചിറ നവാസ് എന്നയാളാണ് ഹർജി നൽകിയിരുന്നത്. എന്നാൽ സമാനമായ ഹർജിയിലെ നടപടികൾ ഹൈക്കോടതി റദ്ദു ചെയ്ത സാഹചര്യത്തിൽ ഹർജി നിലനിൽക്കുന്നതല്ലെന്നു കോടതി വിലയിരുത്തി.
ഉമ്മൻ ചാണ്ടിക്കും ആര്യാടനും എതിരായ ഹർജി തള്ളി
02:36 AM Jan 20, 2017 | Deepika.com