കോഴിക്കോട്: സംസ്ഥാനത്ത്് ആദ്യമായി കുടുംബശ്രീ വഴിനിർമിക്കുന്ന കേക്കുകളും ചോക്ലേറ്റുകളും എപ്രിലിൽ വിപണിയിൽ എത്തും. കോഴിക്കോട് കോർപറേഷൻ നോർത്ത് സിഡിഎസ് അംഗങ്ങളാണ് കുടുംബശ്രീ സോയ് ചോക്ളേറ്റ്സ് ആൻഡ് കേക്ക്സ് വിപണിയിൽ എത്തിക്കുന്നത്. ഒൗദ്യോദിക ഉദ്ഘാടനം ഇന്നലെ രാവിലെ ടൗണ്ഹാളിൽ കോർപറേഷൻ സെക്രട്ടറി മൃണ്മയി ജോഷി നിർവഹിച്ചു. ചക്കോരത്തുകുളം കാരുണ്യ അയൽക്കൂട്ടം സെക്രട്ടറി എ.സുലൈഖയുടെ നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്. എംബിഎ ബിരുധദാരിയായ സുലൈഖ കേക്ക് നിർമ്മാണത്തിൽ പരിശീലനം നേടിയ ശേഷമാണ് നിരവധി പേർക്ക് കുടുംബശ്രീ വഴി തൊഴിലിനുള്ള സാധ്യത തുറന്നുകൊടുക്കുന്നത്. 15 ലക്ഷം രൂപയാണ് പദ്ധതിയുടെ മുതൽമുടക്ക്. സംരംഭകർ സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം ആരംഭിക്കുന്നത്. കോർപറേഷന്റെ മൈക്രോ എമർജിംഗ് ഫണ്ട് നൽകുന്ന സബ്സിഡിയും ലഭിക്കും. സംരംഭത്തിന് ഫുഡ് സേഫ്റ്റി ലൈസെൻസും ലഭിചതായി അധികൃതർ അറിയിച്ചു. ചോക്ലേറ്റ് ഉത്പാദനത്തിനായി 12 ലക്ഷം രൂപ മുടക്കി ഇറ്റലിയിൽ നിന്ന്് അതിനൂതന പാക്കിംഗ് സംവിധാനമുള്ള മെഷീൻ ഇറക്കുമതി ചെയ്യും. ഒരു ദിവസം 50 കിലോ ചോക്ളേറ്റ് നിർമ്മിക്കാൻ സാധി്ക്കുമെന്നാണ് കരുതുന്നത്. ഈസ്റ്റ് നടക്കാവിലെ മിശാൽ ബിൽഡിംഗാണ് നിർമ്മാണ കേന്ദ്രം.ഏപ്രിൽ മധ്യത്തോടെ വിപണനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. വിവിധ വീടുകളിലായി ആറുമാസത്തോളമായി ചോക്ളേറ്റുകളും കേക്കുകളും കുടുംബശ്രീ ഉദ്പാദിപ്പിച്ച് വരുന്നുണ്ട്. വിദേശ വിപണന സാധ്യതയും ലക്ഷ്യമിടുന്നുണ്ട്. ഇതിന് വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 20 രൂപ മുതൽ 2500 രൂപ വരെയുള്ള കസ്റ്റമൈസ്ഡ് ചോക്ളേറ്റുകൾ ലഭ്യമാണ്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ആകൃതിയിലും രുചിയിലും വർണ്ണങ്ങളിലും മായം കലരാത്തതും ഗുണനിലവാരമുള്ളതുമായ കേക്കുകൾ തയ്യാറാക്കി നൽകും.പാക്കിംഗിലും മാർക്കറ്റിംഗിലുമെല്ലാം വനിതകൾ തന്നെയായിരിക്കും ഉണ്ടാകുക. 25-ൽ അധികം പേർക്ക് തൊഴിൽ നൽകാനാകുമെന്നാണ് കണക്കാക്കുന്നത്.
ക്ഷേമകാര്യ സമിതി ചെയർപേഴ്സണ് അനിതാരാജൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപറേഷന്റെ മാച്ചിംഗ് ഗ്രാൻഡ്് സബ്സിഡി വിതരണവും, സ്കോളർഷിപ്പ് വിതരണവും ഡെപ്യൂട്ടി മേയർ മീരാദർശക് നിർവഹിച്ചു.
ടി.വി ലളിതപ്രഭ, ആശാ ശശാങ്കൻ, എ.സി മൊയ്തീൻ, കെ.ബീന, പ്രമീള ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീയുടെ ചോക്ലേറ്റും കേക്കും ഉടൻ വിപണിയിൽ
12:56 AM Mar 30, 2017 | Deepika.com