കോട്ടയം: അഖിലേന്ത്യാതലത്തിൽ നടന്ന ആദ്യഘട്ട പരീക്ഷയിൽ മികച്ച പ്രകടനത്തോടെ 351 മലയാളി വിദ്യാർഥികളാണ് രണ്ടാം ഘട്ടത്തിലേക്കു യോഗ്യത നേടിയത്. കേരളത്തിൽ ആദ്യമായി നടന്ന ടെക്കൃതി പരീക്ഷയിൽ മൂവായിരത്തിലധികം വിദ്യാർഥികൾ സംസ്ഥാനത്തുനിന്നു പങ്കെടുത്തു. ഒന്നാം ഘട്ട പരീക്ഷയിൽനിന്നും അഖിലേന്ത്യാതലത്തിൽ വിജയിച്ച 1,000 പേരെയാണു രണ്ടു പൂളിൽനിന്നുമായി രണ്ടാം ഘട്ടത്തിലേക്കു തെരഞ്ഞെടുത്തത്. ഇതിലാണ് 351 മലയാളി വിദ്യാർഥികൾ ഇടംനേടിയത്.
പൂൾ ബിയിൽ പാലാ ചാവറ പബ്ലിക് സ്കൂളിൽനിന്ന് 132 ഉം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽനിന്ന് 111 മിടുക്കരും രണ്ടാം റൗണ്ടിലെത്തിയെന്നതും ശ്രദ്ധേയമാണ്.
ആദ്യ റൗണ്ട് ജയിച്ചവർ ഓണ്‍ലൈനായി പ്രോജക്ട് സമർപ്പിക്കുന്നതായിരുന്നു രണ്ടാം ഘട്ടം. ഇതിൽനിന്നു മികച്ചവ വിദഗ്ധ സമിതി തെരഞ്ഞെടുത്തു. ഇങ്ങനെ ഓരോ പൂളിൽനിന്നു തെരഞ്ഞെടുക്കുന്ന 50 പേരെ വീതം കാണ്‍പുർ ഐഐടിയിലേക്കു ക്ഷണിച്ചു. അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ വിധികർത്താക്കളുടെ മുന്നിലാണ് പ്രോജക്ടുകൾ അവതരിപ്പിച്ചത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരിൽ സംസ്ഥാനത്തുനിന്ന് 33 വിദ്യാർഥികളും ഉൾപ്പെട്ടിരുന്നു..
ഇവരിൽനിന്നാണ് ശ്രീനാഥും ഹെലൻ എൽമാ മാത്യുവും ഉൾപ്പടെയുള്ളവർ വിജയക്കൊടി പാറിച്ചത്. ഈ വിജയികൾക്കു മാർച്ചിൽ കാണ്‍പുർ ഐഐടിയിൽ നടക്കുന്ന ടെക്നോളജി ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
1995ൽ കാണ്‍പുർ ഐഐടി തുടക്കം കുറിച്ച ടെക്കൃതി ചാമ്പ്യൻഷിപ്പിലൂടെ ആയിരക്കണക്കിനു വിദ്യാർഥികളാണു സാങ്കേതിക പഠന രംഗത്തേക്കു കടന്നു വന്നിട്ടുള്ളത്. ടെക്കൃതി ഓപ്പണ്‍ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ആദ്യമായാണു കേരളത്തിൽ സെന്ററുകൾ അനുവദിച്ചത്.
ടെക്കൃതി പുരസ്കാരം മാർച്ചിൽ സമ്മാനിക്കും
10:23 PM Jan 15, 2017 | Deepika.com