മാനന്തവാടി: സിസ്റ്റർ വടക്കേക്കര മേരി ചാണ്ടി എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ അഭിമുഖമായി ജന്മഭൂമി പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ വന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നു ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ ചെയർമാൻ സാലു ഏബ്രഹാം മേച്ചേരിൽ അറിയിച്ചു.
പ്രസ്തുത വ്യക്തി ഒരു കത്തോലിക്കാ സന്യാസസഭയിലും അംഗമാവുകയോ സന്യാസം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. താൻ പാലായിൽ ജനിച്ച് അവിടെ പഠിച്ചു എന്ന പ്രസ്താവനയും തെറ്റാണ്.വയനാട്ടിലെ പോരൂരിൽ എൽപി സ്കൂൾ വിദ്യാഭ്യാസം മാത്രം നിർവഹിച്ചിട്ടുള്ള അതിർത്തിമുക്കിൽ മേരി (മറിയാമ്മ) എന്നയാളാണ് അവരെന്നതിനു നിരവധി ഔദ്യോഗിക രേഖകളും ആധാർകാർഡും തെളിവായി ഉണ്ടെന്നും സാലു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു.
അഭിമുഖത്തിൽ പറയുന്നത് വാസ്തവവിരുദ്ധം: കൾച്ചറൽഫോറം
12:22 AM Mar 29, 2017 | Deepika.com