അവഗണനയുടെ "ഷെഡ്യൂളുമായി' താമരശേരി സബ് ഡിപ്പോ

12:22 AM Mar 29, 2017 | Deepika.com
താമരശേരി: പിറന്ന് 33 വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ "ഷെഡ്യൂളുമായി 'കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ താമരശേരി സബ് ഡിപ്പോ. മാറി മാറി വരുന്ന സർക്കാരുകളുടെ അവഗണനയിൽ നടുവൊടിഞ്ഞ് ദുരിതം പേറി ഇഴഞ്ഞുനീങ്ങുകയാണ് മലയോര മേഖലയുടെ സിരാകേന്ദ്രത്തിൽ സ്ഥാപിക്കപ്പെട്ട ഈ അർധ സർക്കാർ സ്ഥാപനം.
1982 ലെ വിഷു ദിനത്തിലായിരുന്നു 22 സർവീസുകളുള്ള ഓപ്പറേറ്റിംഗ് സെന്‍ററായി താമരശേരി സബ് ഡിപ്പോയുടെ തുടക്കം. 1984ൽ 25 സർവീസുകൾ കൂടി അനുവദിച്ച് സബ് ഡിപ്പോയായി ഉയർത്തി. ഡിപ്പോയുടെ വളർച്ച അവിടംകൊണ്ട് അവസാനിച്ചു. 47 സർവീസുകളുമായി 22 വർഷക്കാലം ഇഴഞ്ഞു നീങ്ങി. 2007 ൽ കോഴിക്കോട് ഡിപ്പോ പുതുക്കിപ്പണിയുന്നതിന് അവിടുത്തെ സർവീസുകൾ പുനഃക്രമീകരിച്ചപ്പോഴാണ് താമരശേരിയിൽ ഷെഡ്യൂളുകൾ വർദ്ധിച്ചത്. 72 ഓളം സർവീസുകളും 78 ബസുകളുമായി ഉയർന്നെങ്കിലും ഇപ്പോൾ അത് 65 ഷെഡ്യൂളുകളും 74 ബസുകളുമായി ചുരുങ്ങി.
ഉള്ളവയിൽ തന്നെ 13 ബസുകൾ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ്. കേവലം 12 ബസുകൾ മാത്രമാണ് 5 വർഷത്തിൽ താഴെ പഴക്കമുള്ളവയായി ഈ ഡിപ്പോയിലുള്ളത്. ബാക്കി വരുന്ന 49 ബസുകൾ അഞ്ചും പത്തും വർഷം മൂപ്പെത്തിയവയും. ഇതിൽ 10ലധികം ബസുകൾ ഉപേക്ഷിക്കാറായി. ഡിപ്പോയുടെ മുഴുവൻ നഷ്ടത്തിനും കാരണം ഈ ബസുകൾ ഓടിക്കുന്നതാണെന്നാണ് ജീവനക്കാർ പറയുന്നു. പഴയ എക്സ്പ്രസ്സ് ബസ്സുകളാണിവ. ഒരു ലിറ്റർ ഡീസലിന് അഞ്ചു കി.മി മൈലേജ് വേണമെന്നാണ് കണക്ക്. എന്നാൽ കിട്ടുന്നത് ലിറ്റിന് 2.7 കി.മി മൈലേജാണ്. ഓടിക്കിട്ടുന്ന കളക്ഷൻ ഡീസൽ അടിക്കാൻ പോലും തികയുന്നില്ല. ഡിപ്പോയിൽ ഡീസൽ ലഭിക്കാതാകുന്പോൾ അത്യാവശ്യത്തിന് സ്വകാര്യ പന്പുകളെ ആശ്രയിക്കാറുണ്ട്. താമരശേരിയിലെ സ്വകാര്യ പെട്രോൾ പന്പുകളിൽ നിലവിൽ കാൽ കോടിയോളം രൂപയുടെ കടബാധ്യതയുമുണ്ട്.
ഡിപ്പോയിൽ ബസ് ക്ഷാമം രൂക്ഷമാകുന്പോൾ ജീവനക്കാരുടെയും വിവിധ യൂണിയൻ പ്രവർത്തകരുടെയും ശക്തമായ സമ്മർദ്ദം മൂലം മറ്റേതെങ്കിലും ഡിപ്പോയിൽ യന്ത്രത്തകരാറുമൂലം ഓടാതെ കിടക്കുന്ന ബസുകൾ താമശേരിയിലെത്തിക്കുകയാണ് പതിവെന്നും പുതിയ ബസുകൾ ആവശ്യപ്പെട്ടാൽ കിട്ടാറില്ലെന്നും ജീവനക്കാർ പറയുന്നു. ഇത്തരത്തിൽ എല്ലാ ശബരിമലസീസണ്‍ കഴിയുന്പോഴും മൂന്ന് നാലു ബസുകൾ അനുവദിക്കാറുണ്ട്. ഈ വർഷം അതും ഉണ്ടായില്ല. പകരം രണ്ട് ലോഫ്ളോർ ബസുകൾ കിട്ടിയിട്ടുണ്ട്.

സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്നു

ഡിപ്പോ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം സ്ഥല പരിമിതിയാണ്. കോഴിക്കോട് -ബംഗളൂരു ദേശീയപാതയ്ക്കരികെ ഒരു ഏക്കർ സ്ഥലം മാത്രമാണ് ഡിപ്പോയ്ക്കുള്ളത്. അതിൽ ഓഫീസും വർക്ക് ഷോപ്പും, ഡിസൽ പന്പുവരെയുള്ളവയെല്ലാം ഒരുക്കേണ്ടിവന്നു. പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ അന്പതോളം ബസുകൾ പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് രാത്രിയിൽ പാർക്കു ചെയ്യുക. സ്ഥലപരിമിതി മൂലം അറ്റകുറ്റ പണികൾ നടത്തുന്നതിനും ഏറെ പ്രയാസം നേരിടുന്നു. ദേശീയ പാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നതിനാൽ സന്ധ്യകഴിഞ്ഞാൽ റോഡ് ബ്ലോക്കാകുന്നതും നിത്യസംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവായി. സ്ഥലസൗകര്യം വർദ്ധപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് അധികൃതരെയും എംഎൽഎ മാരെയും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഫലംകണ്ടില്ല..

ജീവനക്കാരുടെ കുറവ്

നിലവിലുള്ള സർവീസുകൾ മുടങ്ങാതെ നടത്തുവാൻ 210 ഡ്രൈവർമാരും 210 കണ്ടക്‌ടർമാരും വേണ്ടിടത്ത് 180 ഡ്രൈവർമാരും 170 കണ്ടക്‌ടർമാരുമാണുള്ളത്. ഡ്രൈവർമാരും കണ്ട ക്‌ടർമാരുമായി 70 ജീവനക്കാരുടെ കുറവുണ്ടെ ങ്കിലും നിലവിലുള്ളവർ ഓവർടൈം ജോലി ചെയ്യുന്നതിനാൽ സർവീസുകൾ മുടങ്ങാതെ അയക്കാൻ കഴിയുന്നു. മെക്കാനിക്കൽ ജീവനക്കാരും വേണ്ട ത്രയില്ലെങ്കിലും കഴിയുന്നത്ര വണ്ടികൾ പണിതീർത്ത് സർവീസിന് യോഗ്യമാക്കാറുണ്ട്. ജീവനക്കരുടെ നല്ല സഹകരണ മുള്ള ഈ ഡിപ്പോയിൽ ആവശ്യത്തിനു ബസും ജീവനക്കാരെയും അനുവദിച്ചാൽ ലാഭത്തിലെത്തിക്കാനാകുമെന്ന് അധികൃതർക്ക് അറിയാമെങ്കിലും, മലയോരത്തിന് ഇത്രയൊക്കെ മതി എന്നാണ് അവരുടെ നിലപാട്.

സ്പെയർ പാർട്സ് ലഭിക്കുന്നില്ല

പഴകിയ ബസുകൾ ഏറ്റവുമധികം സർവീസ് നത്തുന്ന ഈ ഡിപ്പോയിൽ സ്പെയർപാർട്സുകൾ ആവശ്യത്തിനു ലഭിക്കാത്തതും ഏറെ ക്ലേശങ്ങൾ സൃഷ്ടിക്കുന്നു. അത്യാവശ്യമായി വരുന്ന സ്പെയർ പാർട്സുകൾ പ്രാദേശികമായി വാങ്ങാൻ അനുവദിച്ചിരുന്ന ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചതോടെ പ്രതിസന്ധി രൂക്ഷമായി. സ്പെയർപാർട്സുകൾ ഉടൻ ലഭിച്ചില്ലെങ്കിൽ ബസുകൾ കട്ടപ്പുറത്താകുന്ന സ്ഥിതിയാണുള്ളത്.

അസൗകര്യങ്ങൾ മാത്രമുള്ള ഡിപ്പോ

ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ തീർത്തും പരിമിതമാണ്. ശരിയായരീതിയിൽ ബസുകളുടെ അറ്റകുറ്റപണി നടത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങളോ സൗകര്യങ്ങളോ ഒന്നും തന്നെ ഇവിടെയില്ല. ബസിന്‍റെ അടിഭാഗം പരിശോധിക്കാൻ വേണ്ട റാന്പോ, ബസ് ഉയർത്തുന്നതിന് ലിഫ്റ്റോ ഇല്ല. ഇതിനായി ജീവനക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് എസ്റ്റിമേറ്റും മറ്റും തയ്യാറാക്കി പോയെങ്കിലും ഇത് വരെയും ഒരുനടപടിയുമുണ്ടായിട്ടില്ല. നിലവിലുള്ള ലോഫ്ളോർ ബസുകൾ അറ്റകുറ്റ പണിനടത്താൻ പരിശീലനം ലഭിച്ച മെക്കാനിക്കുകളും ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളുമില്ലാത്തത് ഏറെ ക്ലേശങ്ങൾക്കിടയാക്കുന്നു. ബസുകൾ കഴുകി വൃത്തിയാക്കാനുള്ള സൗകര്യങ്ങളുമില്ലാത്തതിനാൽ വൃത്തിഹീനമായാണ് സർവീസ് നടത്തുന്നത്. സൂപ്പർ ക്ലാസ് ബസുകളിലും ലോഫ്ളോർ ബസുകളിലുമടക്കം കയറുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിൽ ഓയിലും ചെളിയും പുരണ്ട് വൃത്തികേടാകുന്ന പല സംഭവങ്ങളും പരാതിക്കിടയാക്കിയിട്ടും അധികൃതർ വേണ്ട ത്ര ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നു.

മാലിന്യ പ്രശ്നങ്ങൾ

ഡിപ്പോയിലുണ്ടാകുന്ന മാലിന്യങ്ങൾ മുന്പിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഇത് യഥാസമയം നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. മഴക്കാലമാകുന്പോഴെക്കും ഇവ ചീഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയുമുയരുന്നു. ബസ്കഴുകുന്ന ഓയിൽ കലർന്ന മലിനജലം എന്തുചെയ്യണമെന്നറിയാതെ ജീവനക്കാർ നട്ടം തിരിയുകയാണ്. ഒരു വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുകയല്ലാതെ ഇതിന് മറ്റ് മാർഗ്ഗമില്ലെന്നാണ് ഇവർ പറയുന്നത്.

താമരശേരി ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിച്ച് സർക്കാർ വേണ്ട ത്ര സഹായമെത്തിച്ചാൽ ഇത് ലാഭത്തിൽ പ്രവർത്തിക്കുന്ന മികച്ച ഡിപ്പോയാക്കാനാകുമെന്നതിൽ ആർക്കും തർക്കമില്ല. സ്ഥലം എംഎൽഎയുടെ സഹകരണം പ്രതീക്ഷിച്ചു കഴിയുകയാണ് ജീവനക്കാർ.