എന്താണ് ഗെയിൽ ?

01:00 AM Mar 23, 2017 | Deepika.com
നവരത്ന പദവിയുള്ള ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യയും (ഗെയ്ൽ) കേരള വ്യവസായ വികസന കോർപ്പറേഷനും ചേർന്ന് 3700 കോടി രൂപ ചെലവിൽ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി. കൊച്ചി എൽഎൻജി ടെർമിനൽ പ്ലാന്‍റിൽ നിന്നും കർണ്ണാടക, തമിഴ്നാട്,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. വ്യവസായവകുപ്പ് ഏഴ് ജില്ലകളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതി അപകടംവരുത്തുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്പോൾ രാജസ്ഥാനിൽ പൈപ്പ് കൊണ്ടുപോകുന്നതിനായി ഉണ്ടാക്കിയ 1962ലെ പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ് ലൈൻ (അക്വിസിഷൻ ഓഫ് യൂസ് ഇൻലാൻഡ്) നിയമമാണ് കേരളത്തിലും പ്രയോഗിക്കുന്നതെന്ന മറുവാദവും ഉയരുന്നു. ഈ നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശം ഉടമയ്ക്കും ഉപയോഗാവകാശം ഗെയിലിനുമാണ്. 2007-ലാണ് കേരള വ്യവസായ വികസന കോർപ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും കേരളത്തിലൂടെ പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് കരാർ ഒപ്പുവച്ചത്. ഗ്യാസ് അഥോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനാണ്(ഗെയ്ൽ) ചുമതല എന്നതിനാൽ ഗെയ്ൽ പൈപ്പ് ലൈൻ എന്നാണ് പദ്ധതി പൊതുവേ അറിയപ്പെടുന്നത്.