മദ്യഷാപ്പിനെതിരേ ജനകീയ പ്രക്ഷോഭം പടരുന്നു

12:29 AM Mar 22, 2017 | Deepika.com
കുറ്റ്യാടി: വിദേശമദ്യഷാപ്പ് മരുതോങ്കര പഞ്ചായത്തിൽ സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം പഞ്ചായത്തിലുടനീളം പടരുന്നു.
ആദ്യഘട്ടത്തിൽ കെ.സി മുക്കിൽ സ്ഥാപിക്കാനൊരുങ്ങിയ മദ്യഷാപ്പ് ശക്തമായ ബഹുജന സമരത്തെ തുടർന്ന് ഉപേക്ഷിക്കുകയും തുടർന്ന് മുള്ളൻകുന്നിലേക്ക് മാറ്റാൻ ശ്രമം നടക്കുകയും ഇതിനെതിരെ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെയാണ് മദ്യഷാപ്പ് മരുതോങ്കര അങ്ങാടിയിൽ നിന്ന് 200 മീറ്റർ അകലെ സെമിത്തേരി മുക്കിൽ സ്ഥാപിക്കാനായി അണിയറ നീക്കം നടത്തുന്നതും ഇതിനായി കെട്ടിട നിർമാണം തകൃതിയായി നടക്കുന്നതും. സെമിത്തേരി മുക്കിലേയ്ക്ക് മദ്യഷാപ്പ് മാറ്റിസ്ഥാപിക്കാനൊരുങ്ങുകയാണെന്ന വാർത്ത പരന്നതോടെ ഇന്നലെ ശക്തമായ സമരത്തിന് മരുതോങ്കര സാക്ഷ്യം വഹിച്ചത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ്കണക്കിനാളുകളാണ് മദ്യഷാപ്പിനായി പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുന്നിൽ പ്രകട‌നവും പൊതുയോഗവും നടത്തിയത്. സെമിത്തേരിമുക്കിൽ മദ്യഷാപ്പ് സ്ഥാപിക്കുന്നതോടെ ഒരു സമൂഹം ഒന്നാകെ ദുരിതമനുഭവിക്കേണ്ടി വരും എന്ന ഭീതിയിലാണ് ജനങ്ങൾ.
കുടിയേറ്റ ചരിത്ര സ്മാരകവും, ആരാധനാലയവും, സെമിത്തേരിയും ഈ കെട്ടിടത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.പഞ്ചായത്ത് തലത്തിൽ സംയുക്ത സമര സമിതി രൂപീകരിച്ച സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. സെമിത്തേരി മുക്കിൽ നടന്ന പ്രതിഷേധ യോഗത്തിൽ മനോജ് പൊട്ടനാനി അധ്യക്ഷത വഹിച്ചു.
കെ.ജെ തോമസ്, പൂളക്കണ്ടി വിനോദൻ, ബാലൻ കോരങ്കോട്, അബ്ദുൾ സലാം മുള്ളൻകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.