ജലമില്ലെങ്കിൽ നമ്മളില്ല; പ്രതിജ്ഞ ചൊല്ലും

12:26 AM Mar 22, 2017 | Deepika.com
കോഴിക്കോട്: സംസ്ഥാനം ഒന്നേകാൽ നൂറ്റാണ്ടിനിടയിൽ നേരിടുന്ന ഏറ്റവും രൂക്ഷമായ വരൾച്ചയുടെയും ജലക്ഷാമത്തിന്‍റെയും പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ജലദിനമായ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജലസംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പ്രതിജ്ഞ -ജലം ജീവനാണ്. ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല. ഈ പ്രാധാന്യം ഞാൻ മനസിലാക്കുന്നു. ജലസമൃദ്ധി എന്നെന്നും നില നിന്നു കൊളളണമെന്നില്ല എന്ന സത്യം ഞാൻ തിരിച്ചറിയുന്നു. നാല്പത്തിനാലു നദികളുടെ നാടായ കേരളം പോലും കൊടിയ വരൾച്ചയിലായിരിക്കുന്നു. പ്രകൃതി നശീകരണത്തിലുടെയും മലിനീകരണത്തിലൂടെയുമുളള മനുഷ്യ ഇടപെടലുകളാണ് ഈ സ്ഥിതി വിശേഷത്തിനു കാരണം എന്നത് ഞാൻ ഉൾക്കൊളളുന്നു. അതിനാൽ, ജലത്തിന്‍റെ ഉപയോഗത്തിൽ ഞാൻ മിതത്വം പുലർത്തുന്നതാണ്. ജലസ്രോതസുകളുടെ പരിപാലനത്തിനും പരിപോഷണത്തിലും ഞാൻ സൂക്ഷ്മത പുലർത്തുന്നതാണ്. സ്രോതസുകളും ജലാശയങ്ങളും മലിനമാകരുത് എന്നതിൽ ഞാൻ ജാഗ്രത പുലർത്തുന്നതാണ്. പുതിയൊരു ജലസംസ്കാരത്തിനു രൂപം നൽകി പിന്തുടരുന്നതിനായി എന്‍റെ സ്വന്തം നിലയിലും ഒത്തൊരുമിച്ചും പരിശ്രമിക്കുന്നതാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.