വിജിലൻസ് പരിശോധനയ്ക്കു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ യോഗം വിളിച്ച് മന്ത്രി

02:13 AM Jun 25, 2023 | Deepika.com
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വർഷങ്ങളായുള്ള ഫയലുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ യോഗം വിളിച്ചു മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകൾ കുടിശിക രഹിതമാക്കാൻ സ്പെഷൽ ഡ്രൈവ് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിലെ ജീവനക്കാരുടെ യോഗത്തിൽ മന്ത്രി മന്ത്രി പറഞ്ഞു.

കെട്ടിക്കിടക്കുന്ന ഫയലുകൾ 30 ദിവസത്തിനകം തീർപ്പാക്കണം. ചുമതലയുള്ള ഓഫീസർമാർ സെക്‌ഷനുകളിലെ ഒഎമാർ വരെയുള്ളവരുടെ യോഗം വിളിച്ചു ഫയൽ തീർപ്പിന് ആക്കം കൂട്ടണം. സ്കൂൾ കെട്ടിട നിർമാണ ഫയൽ സംബന്ധിച്ച പരാതികളിൽ 15 ദിവസത്തിനകം നടപടി വേണം. കോടതി കേസുകളിൽ ചുമതലയുള്ള അഭിഭാഷകരുമായി ആശയവിനിമയം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര തീർപ്പിന്‍റെ സാധ്യത തേടണം.

ഓഫീസുകളെയും സ്കൂളുകളെയും കുറിച്ചു ലഭിക്കുന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട ഫയലുകൾ വിജിലൻസ് സെക്ഷൻ കാര്യക്ഷമമായി കൈകാര്യം ചെയ്യണം. ചലഞ്ച് ഫണ്ട് സംബന്ധിച്ച് ലഭ്യമായ അപേക്ഷയിന്മേൽ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.