ചങ്ങനാശേരി: കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലിനോടും വി.ഡി. സതീശനോടുമുള്ള തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
മാര്‍ ജോസഫ് പൗവ്വത്തിലിന്റെ നിര്യാണത്തോടനുബന്ധിച്ച് ചങ്ങനാശേരിയില്‍ എത്തിയ ഇരുവരും അത് സന്ദര്‍ഭമാക്കി എന്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ താന്‍ ഒരക്ഷരവും മറ്റ് കാര്യങ്ങളില്‍ സംസാരിച്ചില്ല. അവര്‍ ഉടന്‍ മടങ്ങുകയുംചെയ്തു. സംസാരിച്ചിരുന്നെങ്കില്‍ ഗെറ്റ് ഔട്ട് അടിച്ചേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസിനെ സംബന്ധിച്ച് ശശി തരൂര്‍ തറവാടിയാണ്. ആ കാലഘട്ടത്തിന് യോജിച്ച ആള് ആയതിനാലാണ് അന്ന് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചാമതും എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അന്ന് വേണുഗോപാലിനെയും സതീശനെയും ഗെറ്റ് ഔട്ട് അടിച്ചേനെ: സുകുമാരന്‍ നായര്‍
03:56 PM Jun 23, 2023 | Deepika.com