വിദ്യയെ ഒളിപ്പിച്ചത് സിപിഎം, അറസ്റ്റ് പോലീസും പ്രതിയും ചേര്‍ന്നുള്ള നാടകം: ചെന്നിത്തല

12:04 PM Jun 22, 2023 | Deepika.com
കാസര്‍ഗോഡ്: മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച കെ.വിദ്യയെ പിടിക്കാന്‍ 15 ദിവസമെടുത്തതിന് പിന്നില്‍ കള്ളക്കളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിയെ സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

വിദ്യയെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍നിന്ന് ബോധപൂര്‍വമായ ശ്രമം നടന്നു. ഇവരെ ഒളിപ്പിച്ചത് സിപിഎം നേതാക്കളും അണികളും ചേര്‍ന്നാണ്. ബുധനാഴ്ച നടന്ന അറസ്റ്റ് പ്രതിയും പോലീസും ചേര്‍ന്ന് നടത്തിയ നാടകമെന്നും ചെന്നിത്തല പറഞ്ഞു.

കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് എംകോം പ്രവേശനം നേടിയ നിഖില്‍ ഒളിവിലാണ്. തെളിവുകള്‍ നശിപ്പിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയിട്ട് മാത്രമേ നിഖിലിനെയും പോലീസ് അറസ്റ്റ് ചെയ്യൂ എന്നും ചെന്നിത്തല വിമര്‍ശിച്ചു.

കുറ്റവാളികള്‍ക്ക് മുഴുവന്‍ സംരക്ഷണവും കൊടുക്കുന്ന സര്‍ക്കാര്‍ നടപടി ലജ്ജാകരമാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ അരാജകത്വത്തിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.