ലാ പാമാ: സ്പെയിനിന്റെ നിയന്ത്രണത്തിലുള്ള കാനറി ഐലൻഡ്സ് ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഡിംഗി ബോട്ട് മുങ്ങി 35 അഭയാർഥികൾ മരിച്ചു. നിരവധി പേരെ കാണാതായി.
ഗ്രാൻ കനാറിയ ദ്വീപിൽ നിന്ന് 88 മൈൽ തെക്കുകിഴക്ക് മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ ഇന്ന് രാവിലെയാണ്(പ്രാദേശിക സമയം) അപകടമുണ്ടായത്. ബോട്ടിൽ 60 പേരുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
മൊറോക്കൻ നാവികസേന നടത്തിയ തെരച്ചിലിൽ 24 പേരെ രക്ഷിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നതായി ആണ് അധികൃതർ നൽകുന്ന വിവരം.
ഇതിനിടെ, ബോട്ട് അപകടത്തിൽപ്പെട്ടെന്ന വിവരം ലഭിച്ച് 12 മണിക്കൂർ കഴിഞ്ഞ ശേഷമാണ് മൊറോക്കയും സ്പെയിനും രക്ഷാപ്രവർത്തനം ആരംഭിച്ചതെന്നും അഭയാർഥികളെ മരണത്തിന് വിട്ടുകൊടുക്കാനുള്ള നീക്കമാണ് നടന്നതെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
കാനറി ഐലൻഡ്സിന് സമീപം അഭയാർഥി ബോട്ട് മുങ്ങി 35 പേർ മരിച്ചു
11:48 PM Jun 21, 2023 | Deepika.com