മാര്‍ക്ക് ലിസ്റ്റ് വിവാദം; എസ്എഫ്‌ഐയെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

11:20 AM Jun 08, 2023 | Deepika.com
തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. മാര്‍ക്ക് ലിസ്റ്റിലെ ക്രമക്കേടും ഗസ്റ്റ് ലക്ചറര്‍ നിയമത്തിന് വ്യാജരേഖ ചമച്ചതും ഗുരുതരവും അപലപനീയവുമാണെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

"ഉന്നതവിദ്യാഭ്യാസരംഗം വിവാദമുക്തമാകണം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനം. കെ.വിദ്യ മഹാരാജാസ് കോളജിലെ താത്കാലിക അധ്യാപികയായിരുന്നുവെന്ന് വ്യാജരേഖ ചമച്ചത് ഗുരുതരമാണ്. പ്രിന്‍സിപ്പലിന്‍റെ ഒപ്പും സീലും ഉള്‍പ്പെടുത്തി വ്യാജ രേഖയുണ്ടാക്കാന്‍ അവര്‍ക്ക് സഹായം കിട്ടിയെന്ന ആരോപണം ഗൂഢാലോചനയുടെ സ്വഭാവത്തിലേക്കാണ് വിരള്‍ ചൂണ്ടുന്നതെന്നും വിമര്‍ശനമുണ്ട്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്‌ക്കെതിരായി ഉയര്‍ന്ന പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് ക്രമക്കേട് ഗുരുതരമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാട്ടാക്കട കോളജ്
തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം അടക്കമുള്ള വിഷയങ്ങളും പുരോഗമന സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ശക്തമായ നടപടി വേണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.