ചെന്നൈ: ദളിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ച അന്പലം പൂട്ടി സീൽ ചെയ്ത് തമിഴ്നാട് റവന്യൂവകുപ്പ്. വില്ലപുരം മേൽപാതി ധർമരാജ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് അധികൃതരെത്തി പൂട്ടിയത്.
ക്ഷേത്രം പൂട്ടി സീൽ ചെയ്യാൻ വില്ലപുരം ജില്ലാ റവന്യു കമ്മീഷണർ വേലുചന്ദ്രൻ ഉത്തരവിട്ടു. ഗ്രാമത്തിലൊരു അസാധാരണ സാഹചര്യം നിലനിൽക്കുന്നുവെന്നും ആരാധന ക്രമസമാധനത്തിന് തടസമാകുന്നുവെന്നാണ് റവന്യുവകുപ്പ് അറിയിച്ചിരിക്കുന്നത്.
ക്ഷേത്രപ്രവേശനം സംബന്ധിച്ചും ജാതി വേർതിരിവുകൾ സംബന്ധിച്ചും സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയാണ് വില്ലുപുരം. കള്ളാകുറിച്ചി, വില്ലപുരം, കടലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തോളം പോലീസുകാരെ സംഘർഷ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ഇരുവിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മേൽജാതിക്കാരും ദളിതരും തമ്മിലുള്ള എട്ടു ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് വകുപ്പ് നടപടിയെടുത്തത്.
ദളിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ച സംഭവം; തമിഴ്നാട് റവന്യൂവകുപ്പ് അമ്പലം പൂട്ടി മുദ്രവച്ചു
05:50 PM Jun 07, 2023 | Deepika.com