പാർലമെന്‍റ് ഉദ്ഘാടനം: പ്രതിപക്ഷം വിമർശിക്കുകയല്ല വേണ്ടത്, കേന്ദ്രത്തെ അഭിനന്ദിക്കണമെന്ന് ഗുലാം നബി

06:47 PM May 27, 2023 | Deepika.com
ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തെ വിമർശിച്ച് ഡിപിഎപി പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്. റിക്കോർഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്‍റ് മന്ദിരം സ്ഥാപിച്ചതിന് വിമർശിക്കുകയല്ല, ബിജെപി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

പുതിയ പാർലമെന്‍റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല. ഉദ്ഘാടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അന്ന് മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താനാകില്ല. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നെന്നും ഗുലാം നബി പറഞ്ഞു.

23 വർഷം മുമ്പ് ഞങ്ങൾ ഈ സ്വപ്നം കണ്ടു. അന്ന് താൻ പാർലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. ശിവരാജ് പാട്ടീലിനോടും മുൻ പ്രധാനമന്ത്രി നരസിംഹ റാവുവുമായും താൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. തങ്ങൾ ഒരു രൂപരേഖ തയറാക്കിയിരുന്നു. എന്നാൽ പാർലമെന്‍റ് മന്ദിരം പണിയാൻ കഴിഞ്ഞില്ല. പുതിയ പാർലമെന്‍റ് നിർമിച്ചത് വലിയ കാര്യമാണെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.