പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ നിയോഗിക്കണം; ഹര്‍ജി സുപ്രീംകോടതി തള്ളി

01:21 PM May 26, 2023 | Deepika.com
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റീസുമാരായ ജെ.കെ.മഹേശ്വരി, പി.എസ്.നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സുപ്രീംകോടതി അഭിഭാഷകനായ സി.ആര്‍.ജയ സുകിനാണ് ഹര്‍ജി നല്‍കിയത്. ഭരണഘടനയുടെ 79-ാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ അവിഭാജ്യ ഘടകമായതിനാല്‍ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് ലോക്‌സഭാ സെക്രട്ടേറിയറ്റിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണെന്നും ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും വാദം തുടങ്ങിയ ഘട്ടത്തില്‍തന്നെ കോടതി പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം79ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്നും കോടതി ചോദിച്ചു.

പിന്നാലെ ഹര്‍ജി പിന്‍വലിച്ചോളാമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇതോടെയാണ് ഹര്‍ജി തള്ളിയത്.